Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Binoy Viswam

പൊട്ടലും ചീറ്റലുമില്ല; നാട്ടികയിൽ ഗീതാഗോപി വിജയിക്കും: ബിനോയ് വിശ്വം

തിരുവനന്തപുരം : ഗീതാഗോപിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നാട്ടികയിൽ പൊട്ടലും ചീറ്റലുമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.സി. മുകുന്ദനെ ഒരിക്കലും ശത്രുവായി കാണില്ല. പേയ്മെന്‍റ് സീറ്റല്ല നാട്ടിക.

പേയ്മെന്‍റ് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നാട്ടികയിലേതു പേയ്മെന്‍റ് സീറ്റാന്നെ നിലവിലെ എംഎൽഎ മുകുന്ദന്‍റെ ആരോപണത്തിനു പിന്നാലെയാണു പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

നാട്ടികയിൽ ഗീതാ ഗോപി തന്നെ മത്സരിക്കും. അവർ മികച്ച വിജയം നേടും. പാർട്ടി തൃശൂർ ജില്ലാ കൗണ്‍സിൽ സി.സി. മുകുന്ദൻ വേണ്ടെന്ന നിലപാടാണു സ്വീകരിച്ചത്. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും എടുക്കുന്ന തീരുമാനം അന്തിമമാണ്.

മുകുന്ദനു പറയാനുള്ള എല്ലാം കാര്യങ്ങളും പാർട്ടി കേൾക്കും. ഇത്രയും നാൾ സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ല. കാര്യങ്ങൾ മുകുന്ദനുമായി സംസാരിക്കാൻ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Kerala

ആഭ്യന്തരവകുപ്പിനെ തഴുകലും പോലീസിനെ വെള്ളപൂശലും: ബിനോയ് വിശ്വത്തിനെതിരേ സിപിഐ സമ്മേളനത്തിൽ രൂക്ഷവിമർശനം

ആലപ്പുഴ: കസ്റ്റഡിമർദനങ്ങളിൽ പോലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികൾ. ആഭ്യന്തര വകുപ്പിനെ തഴുകുന്നത് എന്തിനെന്നും സംസ്ഥാന സെക്രട്ടറി പോലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും പൊതുചർച്ചയിൽ പ്രതിനിധികള്‍ വിമർശനമുന്നയിച്ചു.

തെറ്റുകൾ കണ്ടാൽ അതിനെതിരെ സംസാരിച്ചിരുന്ന നേതൃത്വം സിപിഐക്ക് ഉണ്ടായിരുന്നുവെന്നും വെളിയവും ചന്ദ്രപ്പനും നയിച്ച പാർട്ടിയാണിതെന്നും ബിനോയ് വിശ്വം അതോർക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.

തൃശൂർ പൂരം കലക്കലിൽ വിവാദമുണ്ടായിട്ടും പാർട്ടി പ്രതിരോധിച്ചോയെന്നും പ്രതിനിധികള്‍ ചോദിച്ചു. പോലീസ് പ്രവര്‍ത്തിച്ചത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയാണെന്നും സർക്കാരിന്‍റെ നല്ല പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.

സിപിഐയുടെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ രാഷ്ട്രീയ റിപ്പോർട്ടാണ് ആലപ്പുഴ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

Latest News

Corehub Up